2012 ജനുവരി 27, വെള്ളിയാഴ്‌ച

ചെന്നായക്കൂട്ടം 
രാത്രിയുടെ നിശബ്ദതയില്‍
അങ്ങേതോ പാതിരാക്കാട്ടില്‍ 
അലസമായൊറ്റക്കിരുന്നൊരു
കൂമന്‍ മൂളുന്നു .

മഞ്ഞു പെയ്തിറങ്ങുന്ന 
ഡിസംബറിലെ തണുപ്പില്‍ 
ചെന്നായ്ക്കള്‍ ആള്‍രൂപം 
പ്രാപിക്കുന്നു .

മറ്റേതോ ഗ്രഹത്തിലെ 
പൂര്‍ണ ചന്ദ്രനെപ്പോലെ 
പ്രണയം നിലാവ് ചൊരിയുന്നു .

മഞ്ഞു പെയ്തിറങ്ങുന്നു 
പ്രണയം മുറുകുന്നു .
ഉമ്മവെച്ചുമ്മവെച്ചവനെന്‍ മുഖം 
  ഉമിനീരിനാല്‍ കഴുകിത്തുടക്കുന്നു

നെരിപ്പോടില്‍ ഒരു കനല്‍ മാത്രം 
രാവിന്‍ മൂകമാം ഈണവും 
പ്രണയത്തിന്‍ ദാഹമാം നാണവും 
പകലും സന്ധ്യയും പോലിണ ചേരുന്നു 

ഇരുളിന്‍റെയവസാനത്തെയത്താഴവും
കഴിഞ്ഞവന്‍ മടങ്ങിയപ്പോള്‍ 
തീന്‍ മേശയില്‍ 
എല്ലും മുള്ളും മാത്രം ! 
- പി പി റഫീന

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ