2014 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച
2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച
《《《《ശംഖ്》》》
ഒരു സാഗരം മുഴുവൻ
ഉള്ളിലൊളിപിച്ച്ച്
ശംഖ് കുനിഞ്ഞിരുന്നു
മണലിൽ ഉമ്മ വെക്കുന്നത്
തീരത്ത് പതിഞ്ഞ
ആയിരം പെണ്‍കാലുകളുടെ
ഭയപാടിനെ തേടിയാകാം.
കാമുകനോടൊപ്പം ഓടിയൊളിച്ച
കാലിനെയോർത്ത് വിലപ്പിക്കാനാകാം.
കടലാമകളെ മലർത്തിയിട്ടു
കൊന്ന തെരുവുനായ
ബാകി വെച്ച പുറന്തോട്
തിരയാനാകാം.
നക്ഷത്ര മത്സ്യങ്ങൾ
തീരത്തടിയുന്നത് കണ്ട്
കരയാനാകാം.
തിരമാലകളോടൊപ്പം
ഓടിക്കളിച്ച കുഞ്ഞു-
മോളുടെ കാലടയാളം
തിരയെടുത്തടുകൊണ്ടുമാകാം .
ശ്രാദ്ധചോറിനായ്
മത്സരിക്കുന്ന ബാലിക്കാക്കകളുടെ
തിടുക്കം കണ്ടിട്ടുമാകാം.
മുകളിൽ വട്ടമിട്ടു പറക്കുന്ന
പരുന്തിൻ വായിലെ
ചെറുമൽസ്യങ്ങളെ
കണ്ടിട്ടുമാകാം.
ചിലപ്പോൾ,
മണൽ കൊട്ടാരങ്ങൾ
പണിയാൻ ഇനിയൊരു
ബാല്യം വരുന്നതും
കാത്താവാം.
കടല വിറ്റു നടന്ന
ചെക്കന്റെ കയ്യിലെ
മണൽ പുരണ്ട
നിലക്കടലയ്ക്ക്
വേണ്ടിയുമാകാം.
അതുമല്ലെങ്കിൽ,
ഏതെങ്കിലുമൊരു കാമുകി
തന്നെ ചെവിയോടടുപ്പിക്കാൻ
വേണ്ടിയാകാം.
വേഷം മാറിയെത്തിയ
പൂച്ച സന്യാസിയുടെ
പൂജാ സാടനങ്ങളിൽ
പെടുമോ എന്ന്
ഭയന്നിട്ടുമാകാം...
ഒരു സാഗരം മുഴുവൻ
ഉള്ളിലൊളിപിച്ച്ച്
ശംഖ് കുനിഞ്ഞിരുന്നു
മണലിൽ ഉമ്മ വെക്കുന്നത്
മണലിൽ മഴ പകര്ത്തിയ
ആയിരം കുഞ്ഞു-
താരകങ്ങൾ കണ്ടിട്ടുമാകാം.
-♥-
ഉള്ളിലൊളിപിച്ച്ച്
ശംഖ് കുനിഞ്ഞിരുന്നു
മണലിൽ ഉമ്മ വെക്കുന്നത്
തീരത്ത് പതിഞ്ഞ
ആയിരം പെണ്‍കാലുകളുടെ
ഭയപാടിനെ തേടിയാകാം.
കാമുകനോടൊപ്പം ഓടിയൊളിച്ച
കാലിനെയോർത്ത് വിലപ്പിക്കാനാകാം.
കടലാമകളെ മലർത്തിയിട്ടു
കൊന്ന തെരുവുനായ
ബാകി വെച്ച പുറന്തോട്
തിരയാനാകാം.
നക്ഷത്ര മത്സ്യങ്ങൾ
തീരത്തടിയുന്നത് കണ്ട്
കരയാനാകാം.
തിരമാലകളോടൊപ്പം
ഓടിക്കളിച്ച കുഞ്ഞു-
മോളുടെ കാലടയാളം
തിരയെടുത്തടുകൊണ്ടുമാകാം .
ശ്രാദ്ധചോറിനായ്
മത്സരിക്കുന്ന ബാലിക്കാക്കകളുടെ
തിടുക്കം കണ്ടിട്ടുമാകാം.
മുകളിൽ വട്ടമിട്ടു പറക്കുന്ന
പരുന്തിൻ വായിലെ
ചെറുമൽസ്യങ്ങളെ
കണ്ടിട്ടുമാകാം.
ചിലപ്പോൾ,
മണൽ കൊട്ടാരങ്ങൾ
പണിയാൻ ഇനിയൊരു
ബാല്യം വരുന്നതും
കാത്താവാം.
കടല വിറ്റു നടന്ന
ചെക്കന്റെ കയ്യിലെ
മണൽ പുരണ്ട
നിലക്കടലയ്ക്ക്
വേണ്ടിയുമാകാം.
അതുമല്ലെങ്കിൽ,
ഏതെങ്കിലുമൊരു കാമുകി
തന്നെ ചെവിയോടടുപ്പിക്കാൻ
വേണ്ടിയാകാം.
വേഷം മാറിയെത്തിയ
പൂച്ച സന്യാസിയുടെ
പൂജാ സാടനങ്ങളിൽ
പെടുമോ എന്ന്
ഭയന്നിട്ടുമാകാം...
ഒരു സാഗരം മുഴുവൻ
ഉള്ളിലൊളിപിച്ച്ച്
ശംഖ് കുനിഞ്ഞിരുന്നു
മണലിൽ ഉമ്മ വെക്കുന്നത്
മണലിൽ മഴ പകര്ത്തിയ
ആയിരം കുഞ്ഞു-
താരകങ്ങൾ കണ്ടിട്ടുമാകാം.
-♥-
2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച
ഗാന്ധിക്കറ
ബന്ധങ്ങല്‍ക്കിടക്ക്
പൂജ്യത്തിന്റെ
എണ്ണം കൂടിയ
ഗാന്ധിതലയുടെ
അട്ടഹാസമുണ്ട്.
പെരുവിരലില്‍ തുടങ്ങുന്ന
വിറയലിന്റെ മണമുണ്ട്.
ഒരിക്കലും വറ്റാത്ത
നീരിന്റെ തേങ്ങലും
ഒട്ടിപിടിച്ച കണ്പീലിയുടെ
ആലിംഗനവുമുണ്ട്.
ഇടക്ക് വെള്ളപൂശിയ
ഭിത്തിയിലെ കൈപാടുകളും
ഉണ്ടാകാറുണ്ട്.
ഓട്ടമുക്കാലിനു വാങ്ങിയ
സഞ്ചിയിലെ നാണയത്തിന്റെ
കിലുക്കവും കേട്ട്
അത്താഴം മറന്നുറങ്ങുന്ന
വൃദ്ധന്‍റെ വ്യഥകളുണ്ട് .
കെട്ടിവെച്ച നോട്ടുകെട്ടുകളില്‍
പുസ്തകപ്പുഴുക്കള്‍
ചിത്രം വരക്കുംബോഴേക്കും
ബന്ധങ്ങളില്‍ പറ്റിപ്പിടിച്ച
ചായക്കറ ഉണങ്ങിത്തുടങ്ങി-
യിട്ടുണ്ടാവും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)


