2014 ഒക്‌ടോബർ 28, ചൊവ്വാഴ്ച

:::പരിമളം പരത്തുന്നവള്‍:::

കേഴുകയില്ല ഞാനൊ-
രിക്കലും ജീവനുവേണ്ടി,
ജീവിതമിതല്ലന്നു ഞാന-
റിവൂയെഞ്ഞുമ്മാ..
മൃദുലമാണ്‌ കൈകളെന്‍
കൊല ചെയ്ത കൈകളില്‍
നീചന്റെ നിണമില്ല
പാപവുമില്ല.
എന്റെ മാനം കാക്കുവാനായ്
എന്റെ ശരീരം പുഴു-
വരിക്കാതിരിക്കുവാനായ്
എന്റെ ദീനിനെ
ഉയര്‍ത്തുവാനായ്
ഞാനുമിന്നു പ്രതിയായ്.
മുടിമുറിച്ചു കളഞ്ഞു
ഇവരെന്‍റെ
നഖമിറുത്തു കളഞ്ഞു
ഇന്നെന്റെ
ജീവനും ബാക്കിയായതില്ല.
ഹൃദയം പിടക്കയില്ലെ-
ന്‍റെ കണ്ണുകള്‍ മരിക്കയില്ല.
കണ്ണും കരളുമസ്ഥിയും
പിന്നെയെന്റെ ഹൃദയവും
മിടിക്കട്ടെ വീണ്ടും ...
ഉമ്മാക്ക് പോന്നുമ്മകള്‍
എന്റെ കണ്ണുനീരണിയാത്ത
തേനുമ്മകള്‍.
ദൈവത്തിനാകട്ടെ
സകല സ്തുതിയും.
എന്നിലെ പരിമളം
തിരിച്ചറിയുന്ന നാളിലേ-
ക്കാണെന്റെ യാത്ര.
എന്റെ രക്ഷിതാവിങ്കല്‍
എനിക്കാശ്രയം.
എന്റെ കരളിന്നു കുളിരേകിടാന്‍
എന്റെ ദൈവതാലവര്‍ക്ക്
ശിക്ഷ !
ഖിലാസ് കഴുമരചോട്ടില്‍
ഞാനിതാ കലിമയും ചൊല്ലി
അല്ലാഹുവിലേക്ക്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ